Pages

Sunday 12 August 2012

വനം മുറിയുന്നു

ചാലിയാര്‍ പുഴയുടെ ഉല്‍ഭവ കേന്ദ്രത്തിലെ 1163 ഏക്കര്‍ 31.5സെന്റ് വനം മുറിയുന്നു.

കോഴിക്കോട് മലപ്പുറം ജില്ലകള്‍ക്ക് ഇനി ആയുസ്സ് 1000 മണിക്കുര്‍ മാത്രം

അറബിക്കടലിലേക്ക് ഏറ്റവും അധികം വെള്ളം ഒഴുക്കുന്നതില്‍ ഏതാണ്ട് മൂന്നാം സ്ഥാനത്ത് നില്ക്കുന
്ന ചാലിയാര്‍ പുഴ എന്നെന്നേക്കുമായി വറ്റി വരളാന്‍ തുടങ്ങുകയാണ്. ചാലിയാര്‍ പുഴയുടെ ഉല്‍ഭവകേന്ദ്രമായ മുക്കം, മാളകം,മുണ്ടേരി തുടങ്ങിയ പ്രദേശത്തേയും സമീപപ്രദേശങ്ങളില
േയും 1163 ഏക്കര്‍ നിബിഢവനസ്ഥലം കോഴിക്കോട് ഒന്നാം അഡീഷനല്‍ സബ് ജഡ്ജി 18.08.2012 ന് പൊതുലേലത്തിന് വെച്ചിരിക്കുകയാണ്. നിലമ്പൂര്‍ കോവിലത്തെ എന്‍.കെ പദ്മിനി തമ്പ്രാട്ടി മുതല്‍ പേര്‍ ഹര്‍ജിക്കാരായും അതേ കോവിലകത്തെ എന്‍.കെ അനുജത്തി തമ്പ്രാട്ടി മുതല്‍ പേര്‍ എതൃകക്ഷികളായും ബോധിപ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഈ വിധി ഉണ്ടായത്

നിലമ്പൂര്‍ താലുക്കില്‍ കൂറുംമ്പലംകോട് വില്ലേജില്‍ പെട്ടതും റീസര്‍വെ പെട്ടതുമായ 1163 ഏക്കര്‍ 31.5 സെന്റ് സ്ഥ‌ലം വനമായി ഗവണ്മെന്റില്‍ നിക്ഷിപ്തമായതാണ്. എന്നാല്‍ പ്രസ്തുതസ്ഥലം നിലമ്പൂര്‍ കോവിലകത്തെ 111മനുഷ്യകുടുംബത്തിനും ഒരു ദൈവകുടുംബത്തിനുമായി വിട്ടുകൊടുക്കാന്‍ ബഹു. സുപ്രീം കോടതിയുടെ C.A No 1780/1981 നമ്പര്‍ കേസ്സില്‍ ഉണ്ടായ വിധിപ്രകാരം നിലമ്പൂര്‍ കോവിലകത്തെ അംഗങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുവാന്‍ ഉത്തരവായിട്ടുള്ളതാണ്.

ബഹു. കേരള ഹൈക്കോടതി OP(c)No. 171/2010(C) റിട്ട് ഹര്‍ജിയില്‍ 14.11.2011 ന് ഉത്തരവായതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും അളവില്‍ വനം കോഴിക്കോട് അഢീഷനല്‍ സബ് കോടതിയില്‍ 18.08.2012 പകല്‍ 1.45 പരസ്യമായി പൊതുലേലത്തില്‍ വില്‍ക്കുവാന്‍ പോകുന്നത്. അങ്ങിനെ കേരളത്തിലെ ദശലക്ഷജനങ്ങള്‍ക്ക് ജീലജലമായി വര്‍ത്തിക്കുന്ന ചാലിയാറിന് മരണമണി മുഴങ്ങിക്കഴിഞ്ഞു. കുളിക്കാനും കുടിക്കാനും കൃഷിക്കും ഉപയോഗിക്കുകമാത്രമല്ല കന്നുകാലികളെ വളര്‍ത്തിയും മത്സ്യം വളര്‍ത്തിയും പിടിച്ചും ജീവിക്കുന്നുവര്‍ ഒട്ടേറെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍, വാണജ്യകേന്ദ്രങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എല്ലാം എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍ ഇനി വെറും ഒരുമാസം കൂടി മാത്രം. ചാലിയാര്‍ വറ്റുന്നതോടുകൂടി രണ്ട് ജില്ലകളിലെ മുഴുവന്‍ കിണറുകളും കുളങ്ങളും അരുവികളും തോടുകളും ചെറുപുഴകളും എല്ലാം വറ്റി വരളും

കേളത്തേയും വരുന്ന തലമുറയേയും സ്നേഹിക്കുന്നവര്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണം. ഇനി ആയിരത്തില്‍ താഴെ മണിക്കുറുകള്‍ മാത്രമേ ചാലിയാറിനു ആയുസുള്ളൂ. രണ്ട് ജില്ലകളിലെ -കോഴിക്കോട്,മലപ്പുറം ജനങ്ങള്‍ക്ക് കൂട്ട വധശിക്ഷ വിധിച്ചതിന്റെ ഡെത്ത് വാറണ്ട് കല്പനയാണ് കോഴിക്കോട് സബ് കോടതിയുടെ ഭിത്തിയില്‍ തൂങ്ങുന്നത്.

No comments:

Post a Comment