Pages

Thursday 11 February 2016

ഫ്ലക്സ് വിരുദ്ധ രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യം

ഇന്ന് കേരളത്തിൽ കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെ ഫ്ലക്സ് പ്രളയം ആണ്. ഊട് വഴികൾ മുതൽ ദേശീയ പാതയുടെ വശങ്ങളിലും നടുവിലെ ഡിവൈനറിലും അടക്കം ഫ്ലക്സ് കാണാം. ചിരിക്കുന്ന നേതാക്കൾ ഫ്ലക്സ് ആയി അവതരിച്ചിരിക്കുന്നു. അതിൽ രാഷ്ട്രീയ പക്ഷപാതിത്വം ഇല്ല.ഇടതും വലതും കാവിയും പച്ചയും എല്ലാം ഫ്ലക്സ് വച്ച് മത്സരിക്കുകയാണ്.ഏകദേശം ലഭ്യമായ വിവരപ്രകാരം ചെറുതും വലുതുമായ ഒരു ഡസണിൽ അധികം കേരള യാത്രകൾ ആണ് ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.ശരാശരി ഒരു യാത്ര ഒരുലക്ഷം ഫ്ലക്സ് ബോർഡ് വച്ചതായി കണക്കാക്കിയാൽപോലും ഏകദേശം നാലുകോടിയിൽപരം ചതുരശ്ര അടി ഫ്ലക്സ് ഉപയോഗിക്കുന്നതായി കാണാം. ഒരു ഡസൺ യാത്രകൾ കണക്കാക്കുമ്പോൾ സുമാർ നാല്പത്തിയെട്ട് കോടി ചതുരശ്ര അടി ഫ്ലക്സ് ഉപയോഗിച്ചതായി കരുതാം.അങ്ങനെയെങ്ങിൽ അതിന്റെ ഭാരം നോക്കിയാൽ പത്ത്  ചതുരശ്ര അടി ഫ്ലക്സ് ഒരു കിലോഗ്രാം കണക്കാക്കിയാലോ .... ഏകദേശം അഞ്ചു=കോടി കിലോ ഫ്ലക്സ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കകം കേരളത്തിൽ മാലിന്യമായി മാറി. അതായത് ഏകദേശം അൻപതിനായിരം ടൺ പ്ലാസ്റിക് മാലിന്യം നമ്മുടെ കൊച്ചു കേരളത്തിൽ നിക്ഷേപിച്ചു.  മാറിയ കാലാവസ്ഥ പരിസ്ഥിതി സാഹചര്യങ്ങൾ കണക്കിലെടുക്കതെയുള്ള ഈ പ്രവൃത്തി കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം മാത്രമേയുള്ളൂ...ഇത് മനസ്സിലാക്കാനുള്ള സാമാന്യബോധം നമ്മുടെ രാഷ്ട്രീയ നേതൃത്വം കാണിക്കനമായിരുന്നു. രാഷ്ട്രീയക്കാരുടെ പ്രവൃത്തികൾ ഭാവിക്കും സമൂഹത്തിനും ബാധ്യത ആകാൻ പാടില്ല.അവിടെയാണ് നാം സമൂഹത്തോടുള്ള കടപ്പാട് വെളിവാക്കെണ്ടത് .       അതിനാൽ ഫ്ലക്സ് സംസ്കാരം അവസാനിപ്പിക്കാൻ എല്ലാ പൊതുപ്രവർത്തകരും തയാറാകണം .അതിന്  പകരം സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണം . നാളെയുടെ ഭാവി ശോഭനമാവണം ...ഫ്ലക്സ് ഇല്ലാത്ത കേരളം ഭാരതത്തിന്‌ മാതൃക ആകട്ടെ ....




No comments:

Post a Comment